സാഹിത്യ
സേവനങ്ങൾ

കെ.എസ്. പി. കർത്തായുടെ തൂലിക
ചലിക്കാത്ത സാഹിത്യ മേഖലകൾ വളരെ വിരളമാണ്. തന്റെ തൂലികാ സ്പർശത്താൽ ധന്യവത്കരിക്കപ്പെട്ട
സാഹിത്യമേഖലകളിൽ കഥ, കവിത, ലേഖനം, നിരൂപണം, ഹാസ്യലേഖനങ്ങൾ, ബാലസാഹിത്യ രചനകൾ
എന്നിങ്ങനെ ധാരാളം വിഭാഗങ്ങൾ ഉൾപ്പെടുന്നു.
അനേകം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം എഴുത്തുകാരനായിരുന്നു ശ്രീ കർത്താ. മാതൃഭൂമി തുടങ്ങിയ ആഴ്ച പതിപ്പുകളിൽ ഗൗരവമുള്ള ലേഖനങ്ങൾ എഴുതുമ്പോൾ തന്നെ അദ്ദേഹം ബാലരമ, പൂമ്പാറ്റ, ബാലഭൂമി എന്നീവയിൽ കുട്ടികൾക്കായുള്ള കഥകൾ, കവിതകൽ, കടങ്കഥകൾ, ലേഖനങ്ങൾ എന്നിവയും നർമ്മദ മുതലായവയിൽ ഹാസ്യ ലേഖനങ്ങളും എഴുതുമായിരുന്നു. പ്രസിദ്ധീകരിച്ച ആയിരക്കണക്കിനു സാഹിത്യ രചനകളിൽ അഞ്ചോളം എണ്ണം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിട്ടുണ്ട്. തന്റെ രചനകൾ പുസ്തരൂപത്തിലാക്കുവാൻ അദ്ദേഹം കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നു വേണം അനുമാനിക്കാൻ. അല്ലാത്ത പക്ഷം ചുരുങ്ങിയത് വൈവിദ്ധ്യമേറിയ നൂറിൽപരം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായി കൈരളിക്കു ലഭിക്കുമായിരുന്നു. അദ്ദേഹത്തിന്റെ രചനകൾ അനേകം ആനുകാലിക പ്രസിദ്ധീകരണങ്ങളിലായി ചിതറിക്കിടക്കുന്നു. അവയെല്ലാം സമാഹരിക്കുവാനും വർഗ്ഗീകരിച്ച് ചിട്ടപ്പെടുത്തി പുസ്തക രൂപത്തിൽ ആക്കുവാനും സാഹിത്യ സ്നേഹികളോ പ്രകാശകരോ മുന്നോട്ട് വരേണ്ടതാണ്. അങ്ങനെ സംഭവിച്ചാലത് കൈരളിക്കു ലഭിക്കുന്ന കനത്തൊരു നിധിയായിരിക്കുമെന്നതിൽ സംശയമില്ല.
അനേകം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം എഴുത്തുകാരനായിരുന്നു ശ്രീ കർത്താ. മാതൃഭൂമി തുടങ്ങിയ ആഴ്ച പതിപ്പുകളിൽ ഗൗരവമുള്ള ലേഖനങ്ങൾ എഴുതുമ്പോൾ തന്നെ അദ്ദേഹം ബാലരമ, പൂമ്പാറ്റ, ബാലഭൂമി എന്നീവയിൽ കുട്ടികൾക്കായുള്ള കഥകൾ, കവിതകൽ, കടങ്കഥകൾ, ലേഖനങ്ങൾ എന്നിവയും നർമ്മദ മുതലായവയിൽ ഹാസ്യ ലേഖനങ്ങളും എഴുതുമായിരുന്നു. പ്രസിദ്ധീകരിച്ച ആയിരക്കണക്കിനു സാഹിത്യ രചനകളിൽ അഞ്ചോളം എണ്ണം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിട്ടുണ്ട്. തന്റെ രചനകൾ പുസ്തരൂപത്തിലാക്കുവാൻ അദ്ദേഹം കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നു വേണം അനുമാനിക്കാൻ. അല്ലാത്ത പക്ഷം ചുരുങ്ങിയത് വൈവിദ്ധ്യമേറിയ നൂറിൽപരം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായി കൈരളിക്കു ലഭിക്കുമായിരുന്നു. അദ്ദേഹത്തിന്റെ രചനകൾ അനേകം ആനുകാലിക പ്രസിദ്ധീകരണങ്ങളിലായി ചിതറിക്കിടക്കുന്നു. അവയെല്ലാം സമാഹരിക്കുവാനും വർഗ്ഗീകരിച്ച് ചിട്ടപ്പെടുത്തി പുസ്തക രൂപത്തിൽ ആക്കുവാനും സാഹിത്യ സ്നേഹികളോ പ്രകാശകരോ മുന്നോട്ട് വരേണ്ടതാണ്. അങ്ങനെ സംഭവിച്ചാലത് കൈരളിക്കു ലഭിക്കുന്ന കനത്തൊരു നിധിയായിരിക്കുമെന്നതിൽ സംശയമില്ല.
No comments:
Post a Comment